Pages

എന്‍റെ ദേശാടനപക്ഷി

ജീവിക്കാന്‍ ആഗ്രഹിച്ച നാളുകളുടെ ദൈര്‍ഘ്യമേറിയ യാത്രയില്‍ കണ്ണുനീരിന്‍റെ  ഉപ്പ് രസം അനുഭവിച്ച ഓര്‍മ്മകള്‍ ........
ജീവിതത്തില്‍ കയ്പുനിറഞ്ഞ അനുഭവങ്ങള്‍ മധുര സ്വപ്‌നങ്ങള്‍ ആക്കി മാറ്റുവാന്‍ ഞാന്‍ ആഗ്രഹിച്ചു ........

ലോകത്തെ മുഴുവന്‍ തന്നിലോളിപിച്ചിരിക്കുന്ന രാത്രിയുടെ പുറകില്‍ നിന്നും നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു അത്രയ്ക്ക് എന്നോട് ഒരുപക്ഷെ പുച്ഛമായിരിക്കാം.....

ഇവരില്‍ നിന്നും രക്ഷപെടുവാന്‍ ഞാന്‍ ഈ ലോകം മുഴുവന്‍ പറന്നു നടന്നു എങ്കിലും അവരെന്നെ പിന്തുടരുന്നുണ്ടായിരുന്നു....

ചന്ദ്രന്‍റെ സൌഹൃദം അവളുടെ ചിരിക്ക് മാറ്റു
കൂട്ടുന്നതോടൊപ്പം എന്നെ വ്യക്തമായി കാണിക്കുന്നു”

പ്രകൃതിയുടെ ദിവസംതോറും ഉള്ള പ്രച്ഛന്നവേഷങ്ങളില്‍ പലപ്പോഴും ഭീകര രൂപം മാത്രം....

പ്രകൃതിയിലെ വൃക്ഷങ്ങളും മറ്റും തെന്നലിന്‍റെ താളം കേട്ടു എനിക്ക്ചുറ്റും നൃത്തം വക്കുന്നു ........
എന്നെ സമാസ്വസിപിക്കാനുള്ള പ്രകൃതിയുടെ വെറും കൃത്രിമ പുഞ്ചിരി....

എങ്കിലും ഞാന്‍ പരാജയപെടുന്നില്ല, എന്നെങ്കിലും, എന്നെക്കുറിച്ച് മനസിലാകുകയാണെങ്കില്‍ പുഷ്പങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുമെന്ന് ഞാന്‍ സമാശ്വസിച്ചു .....

പ്രകൃതിയുടെ ഭീകരത നിറഞ്ഞ ആ ദിവസം അമാവാസി നാളായിരുന്നു ആസമയത് പറന്നു പോകുന്ന ഒരു പറവയായ്‌..... വഴിയറിയാതെ അലഞ്ഞു നടക്കുകയായിരുന്നു എന്‍റെ മനസ്സ്....... എവിടെക്കിന്നില്ലാതെ, ലക്ഷ്യമില്ലാത്ത ലക്ഷ്യത്തിലേക്ക്... ലക്ഷ്യവും തേടി.....
ഈ യാത്രക്കിടയില്‍ പ്രകൃതിയുടെ ചിരി എന്നെ ദുഖത്തിലാഴ്ത്തിയെങ്കിലും എന്‍റെ പക്ഷിക്ക് നിരാശ ഇല്ല...

എന്തെന്നാല്‍...?

അനശ്വരമായ സ്വപ്നങ്ങളും അനസ്വരമായ പ്രതീക്ഷകളും നശ്വരമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വളരെ മുന്നിലായിരുന്നു.....
ധ്രുവങ്ങളില്‍ നിന്നും ധ്രുവങ്ങളിലേക്കുള്ള യാത്രക്കിടയില്‍ എന്‍റെ പക്ഷിക്ക് കിട്ടിയ പ്രജോതനം തുടര്‍ന്നുള്ള യാത്രക്ക് വഴിയൊരുക്കി .....
ഇണയെ തേടിയുള്ള ഈ യാത്ര ഇനിയും തുടരുമോ...?
ഈ ഭുമിയുടെ പരിഹാസത്തിന് അന്ധ്യാമുണ്ടാകുമോ...?

“എങ്കിലും”

എന്‍റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മരണമില്ല.... ഒരിക്കലും... ഒരിക്കലും .....